വർണ്ണക്കടലാസ്സിലെ കള്ള കൊലയാളികൾ
നെടുംകണ്ടം എക്സൈയിസ് ഓഫിസിന്റെ ആഭിമുക്ക്യത്തിൽ ബി.എഡ് കൊളജിൽ ലഹരിയും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ബോധവത്ക്കരണ സെമിനാർ നടത്തി. എക്സൈയിസ് ഇൻസ്പെക്ട്ടർ പ്രസാ ദ്, പ്രിവന്ടീവ് ഓഫീസർ പ്രമോദ് എന്നിവർ ക്ലാസ്സെടുത്തു.
"നിയോഗങ്ങൾ നമ്മെ തേടിയെത്തുമ്പോൾ അതിനെ തള്ളിമാറ്റതെ
ദൈര്യപൂർവം നേരിടണം..."
തെറ്റ് തെറ്റായി കരുതി അതിൽനിന്നും പിന്മാറുകയും തെറ്റിലേക്ക് പോകുന്നവരെ തിരുത്തുകയും ചെയ്യണമെന്ന്സെമിനാറിൽ പറഞ്ഞു. ലഭിക്കുംതോറും വീണ്ടും വേണമെന്ന തോന്നലുണ്ടാക്കുന്ന വർണ്ണ കടലാസ്സിൽ പൊതിഞ്ഞ മരണമാണ് ലഹരിയെന്നും, മദ്യത്തെക്കാളും മയക്കുമാരുന്നിനെക്കളും ലഹരിയാണ് ഇന്നത്തെ ബയിക്കിൽ മിന്നിപ്പായുന്ന ഫ്രീക്കൻ തലമുറയെന്നും ക്ലാസ്സിൽ പറഞ്ഞു."ഇപ്പോൾ നാം ചിരിക്കും പക്ഷെ നാളത്തെ അനുഭവങ്ങൾ നമ്മെ ചിന്ദിപ്പിക്കും" ഈ വാക്കുകൾ എന്നെ വളരെ സ്പർശിച്ചു. ഞാൻമൂലം ഒരു ജീവൻ രക്ഷപെടുമെങ്കിൽ പിന്നെ എന്തിനു ഞാൻ മടിക്കണം.
സെമിനാറിൽ നിക്കോട്ടിൻ, കൻഞ്ജാവ്, മദ്യം തുടങ്ങിയ ലഹരികളുടെ സുഖത്തെപ്പറ്റിയും പിന്നീട് ചങ്ക് പിളർക്കുന്ന അനുഭവം പകരുന്ന ക്യാൻസർ പോലുള്ള മാരഗ രോഗങ്ങളെ പ്പറ്റിയും ക്ലാസ്സെടുത്തു.
തീഗോളം പോലെ പടരുന്ന കുട്ടികളിലെ ലഹരിയെ തടയുന്നതിന് ആദ്ധ്യാപക വിദ്ധ്യർതഥികളെന്ന നിലയിൽ നാം കരുതലോടെ ഇരിക്കണം.
"ആവും കാലം ചെയ്തില്ലെങ്കിൽ ചാവും കാലം ഖേദിക്കും" കാണാൻ കണ്ണുള്ളവർ കാണട്ടെ.... കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ....കാരണം അമിതമായാൽ അമൃതും വിഷം .....!
Sir, good report
ReplyDelete